2010, ഡിസംബർ 21, ചൊവ്വാഴ്ച

എടപ്പാള്‍ സബ് ജില്ല കലാമേള

എടപ്പാള്‍ സബ് ജില്ല  കലാമേള തുടങ്ങി .ഞാന്‍ ചിത്രം വരച്ചു.കഥാ രചനക്കും കവിതാ രചനക്കും പങ്കെടുത്തു.ചില്ലുകുപ്പിയിലടച്ച മിന്നാമിനുങ്ങ്‌.എന്നതായിരുന്നുകവിതക്ക് വിഷയം .കുട്ടിയുടെ കിനാവുകള്‍  കഥയ്ക്കും .നിലം ഉഴുന്ന കര്‍ഷകന്‍ വാട്ടര്‍  കളര്‍ മത്സരത്തിനു  വിഷയമായിരുന്നു 
വരച്ചതിനും എഴുതിയതിനും എനിക്ക് വലിയ തൃപ്തി തോന്നിയില്ല 
എന്നിട്ടും ഈ മൂന്നു ഐറ്റം റിസള്‍ട്ട്‌ വന്നപ്പോള്‍ എനിക്ക് ഒന്നാം സ്ഥാനം ഉണ്ട് 
സന്തോഷം ...

2010, ഡിസംബർ 11, ശനിയാഴ്‌ച

മഴക്കെടുതി 


മഴ നനഞ്ഞ മണ്ണിനെയും
എന്റെ മനസ്സിനെയും
കുത്തിനോവിച്
പെയ്തുകൊണ്ടിരുന്നു.
മുത്തശിയുടെ പിറ് പിറ് പ്പ്
മഴയെ പിളര്‍ന്നു
പുറത്തു വരുന്നുണ്ട്.
ഏട്ടന്റെ സ്വാന്തന വചനങ്ങളുടെ
ശ ക്തിചോര്‍ന്നുപോയിരിക്കുന്നു,
മഴയെപ്പോലെ
വിട്ടുമാറാത്ത
അമ്മയുടെ തേങ്ങലെന്നെ
അസ്വസ്ഥയാക്കി
മഴ ഇടതടവില്ലാതെ
എന്നെ കളിയാക്കുകയാണ്
രാത്രിയിലെ ഏതോ യാമത്തില്‍
മഴയുടെ ക്ഷ മാപണം
ഞാന്‍ കേട്ടു
പിന്നീടതെന്നെ നിരാശ പൂണ്ട
ഒരു പോപ്പ് ഗാനമായി
പൊതിഞ്ഞു.
പിറ്റേന്ന് സൂര്യന്‍
ചെമ്ണ്ണില് പൊതിഞ്ഞുവന്ന
സമയത്ത് മഴക്കെടുതി
ഷൂട്ട്‌ ചെയ്യാ ന്‍
പോയ അച്ഛന്റെ മരണത്തിനു
പകരം കിട്ടിയ പണം
മുത്തശ്ശി
ആര്തിപിടിചെന്നുംപോഴും
മഴ മദയാന പോലെ
വിളവു തിന്നുകയായിരുന്നു.

പൂവായ് വിടരണ്ട

എനിക്ക് അമ്മയെപ്പോലെ പൂവായി വിടരണം .
പൂമ്പാറ്റകള്‍ക്കും തുമ്പികള്‍ക്കുംവിരുന്നൂട്ടണം.
ഏവരെയും കൊതിപ്പിക്കണം .
അവള്‍ കൊതിയോടെ അമ്മയെ നോക്കി.
അതാ...
ഒരുകുട്ടി അമ്മയെ പറിച്ചു കൂടയിലിടുന്നു.
വേണ്ട,
എനിക്കിനി പൂവായ് വിടരണ്ട

2010, ഡിസംബർ 7, ചൊവ്വാഴ്ച

മലയാളത്തെ കാക്കു

അല്ലലില്‍ 
അനീതിയില്‍ 
അമ്ഹതിയില്‍ 
അകപ്പക 
ആളുന്ന 
അസമയങ്ങളില്‍ 
ആളുകളെ 
അമര്ച്ചയില്‍ 
അടക്കുന്ന 
അധികാരത്തിന്റെ 
ആവാസങ്ങളില്‍ 
അട്വൈതമെന്നു 
അലറി 
അമ്സകൂരോടെ 
അമ്സുലയായി 
അമ്ഹ്രീപം പോലെ 
അറിവായി
അലയുന്ന 

അജയ്യ പ്രകാസമേ
അമ്മ മലയാളത്തെ കാക്കുക   



2010, ഡിസംബർ 5, ഞായറാഴ്‌ച

ഭാവനാ മത്സരം

ചലനങ്ങള്‍ ...ബഹളങ്ങള്‍ 
അടുത്തിരിക്കുന്ന കുട്ടിയുടെ ചെവിയില്‍ അമ്മ പിറുപിറുക്കുന്നു.
ഞാനത് കേള്‍ക്കാതിരിക്കാന്‍ 
അവര്‍ വിമ്മിഷ്ടപ്പെടുന്നുണ്ട് 
തലച്ചുറ്റിക്കുന്നകാത്തിരിപ്പിനൊടുവില്‍ 
ആരോ 
ആര്‍ത്തിപിടിച്ച കണ്ണ് കള്ക്കുനെരെ
വിഷയ മെറിഞ്ഞു തന്നു പോയി .
നീട്ടാംചുരുക്കാം ചുരുട്ടാം നിവര്താം 
പൂര്‍ണസ്വാതന്ത്ര്യ മുണ്ടത്രേ.
കുറെ പേര്‍ 
പേനയുടെ നിബ്ബു 
കടിച്ചുപോട്ടിക്കുന്നു.
.പേനയില്‍ കയറി 
കടലാസിലൂടെ ഓടി 
സ്വര്‍ണം നേടാനുള്ള വാശിയിലാണ് 
മാറ്റുള്ളവര്‍.
ഞാന്‍... 
മനസ്സ് പാസ്സ്‌വേര്‍ഡ്‌ ഉം യുസര്‍ നെഇമും കൊടുത്ത് 
തുറന്നു.
ഈശ്വരാ.. 
എത്ര മൗസ് വേദനിപ്പിച്ചിട്ടും 
തെളിഞ്ഞു വരുന്നത് 
'ഭാവനാ ഡിസ്കണട്ടേഡ് '
എനിക്ക് എല്ലാംകൂടി എടുത്ത് 
ഡിലീറ്റ് ചെയ്യാനാണ് 
തോന്നിയത് . 
ടീച്ചര്‍ 
വളണ്ടിയറുടെ കണ്ണു വെട്ടിച്ച്
സമയം കഴിയാരായെന്നു 
വിളിച്ചുപറയുന്നു.
കണക്ഷേന്‍ സരിയാവാതെ
എങ്ങിനെ പ്രിന്റ്‌ എടുക്കും 
ഞാന്‍ ചുറ്റും നോക്കി.
ഇപ്പോളെനിക്ക് 
എവിടെ നോക്കിയാലും
വാച്ചിന്റെ മുഖമേ കാണാനുള്ളൂ.

അതിവേഗം കറങ്ങുന്ന സൂചികള്‍ 
ചെയ്യാനുള്ള ഹോം വര്‍ക്കും, 
കൂട്ടുകാരുടെ പരിഹാസവും, 
കാണാതായ പുസ്തകവും 
അതിവേഗത്തില്‍ പാഞ്ഞുപോകുന്നു 
എല്ലമെടുത് ട്രാഷില്‍ ഇട്ടു .
ഞാന്‍ ഭാവന
സെലെക്ട് ചെയ്യാന്‍ നോക്കി .
വല്ലവന്റെ യുംപെയപ്പരില്‍ 
ഹാക്ക് ചെയ്തു കയറാനും  
കഴിയുന്നില്ല.
കീ ബോര്‍ഡിനും സ്പീടില്ല.
പെട്ടെന്നാണ് 
ബാഗിനുള്ളിലെ
മരുന്നിനെയും സിരിഞ്ചിനെയും കുറിച്ച് 
ഓര്‍മ്മ വന്നത് .
ഉള്ളിലെ ചിന്തകളും 
കുപ്പിയിലെ മരുന്നും 
തീര്‍ന്നത് ഒരുമിച്ചു ...
വൈറസ് പെരുകുന്നത് ഞാന്‍ അറിഞ്ഞു .
പിന്നെ ഇരുട്ടിന്റെ അനന്തത. 
സമയം കഴിഞ്ഞു എന്ന അലാറം കേട്ടാണ് 
ഞാനൊന്ന് കണ്ണ് മിഴിച്ചത്. 
പെയപ്പേര്‍ ഏല്‍പ്പിച്ചിട്ട് പുറത്തിറങ്ങിയപ്പോള്‍ 
ടീച്ചറുടെ എന്താനെഴുതിയതെന്ന 
ചോദ്യം ഒപ്പമെത്തി,
ഒന്നുമെഴുതിയില്ലെന്ന 
എന്റെ ഉത്തരം കേട്ട് 
അങ്കലാപ്പിലായ ടീച്ചറോട്‌ 
ഞാന്‍ വിസധീകരിച്ചു.
ആ ശൂന്യത 
ഇന്നത്തെ കുട്ടികളുടെ ജീവിതത്തിലെ 
മനോഹര നിമിഷങ്ങളെ കുറിക്കുന്നു,
'ഇതെന്റെ സ്കൂളിലെ കുട്ടി'യാണെന്ന 
ടീച്ചര്‍ ടെ അഭിമാനം  കലര്‍ന്ന സ്വരം.. 
നേര്‍ത്ത പുഞ്ചിരി സ്ക്രീന്‍ സാവേര്‍ആയിട്ട്.. 
നടന്നകന്ന ഞാന്‍ 
കേട്ടില്ല.
റോഡരികിലെ കടയിലെ 
പുതിയ വൈരസുകളിലായിരുന്നു 
എന്റെ ശ്രദ്ധ.


   




 

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

സ്നേഹ ടീച്ചര്‍

ഇന്ന് സ്നേഹ ടീച്ചര്‍ ഞങ്ങളുടെ സ്കൂള്‍ നിന്നും മാറ്റം പോയി


പെട്ടെന്ന് ,ഇത്ര പെട്ടന്ന് ടീച്ചര്‍ ഞങ്ങളെ വിട്ടു പോകുമെന്ന് ക്ളാസ്സില്‍ ആരും വിചാരിക്കാത്തതായിരുന്നു

മഴയായി മധുവായി

മരമായി മണമായി

കുളിരായി കൂട്ടായി

കവിതയായ് കാത്ത

ചിരിയായി പൂത്ത

തണലായി പെയ്ത

നിനവില്‍ നിലാവായി

വഴി ചൂണ്ടി തന്ന ...................

ടീച്ചര്‍ .......................

പ്രകൃതിയെയും അതിന്റെ പ്രാധാന്യത്തെയും കുറീച് ടീച്ചര്‍ വാതോരാതെ സംസാരിക്കുമായിരുന്നു.ഓരോകുട്ടിയും ഇനിയെന്തിലാണ്

മെച്ചപ്പെടേണ്ടതെന്ന് ടീച്ചര്‍ ഇടക്കിടെ പറയും ,

ടീച്ചര്‍ ടെ പതിഞ്ഞ ഇംപമുള്ള കവിത ചൊല്ലലും വിടര്ന്ന പുഞ്ചിരിയുമാണ് എനിക്കേറെ ഇഷ്ടം .

ഇനിസ്കൂള്കാുര്‍ കൊടുക്കുന്ന പാര്ട്ടി ക്ക് ടീച്ചര്‍ വരുമത്രേ.

ഇന്ന് ഞാന്‍ ആലോചിച്ചു തയ്യാറാക്കിയ കാര്ഡ് കൊടുക്കാനും

കഴിഞ്ഞില്ലോ ...

ഇനികാണുംപോള്എന്തു സമ്മാനംകൊടുക്കുമെന്ന ആലോചനയിലാണ്

ഞങ്ങള്‍ ഏഴു .എ യിലെ കുട്ടികള്‍ ......

2010, നവംബർ 30, ചൊവ്വാഴ്ച

വായനമത്സരം

ചങ്ങരംകുളം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്കായി വായനമത്സരം നടത്തി. പൊന്നാനി താലൂക്കുതല മത്സരത്തില്‍ ആര്യകൃഷ്ണ.ആര്‍ ഒന്നാം സ്ഥാനവും ഹരിപ്രിയ ടി.ആര്‍. രണ്ടാംസ്ഥാനവും (ഇരുവരും നളന്ദ കലാകേന്ദ്രം ഗ്രന്ഥശാല പന്താവൂര്‍), ആതിര എം. (ദേശസേവിനി വായനശാല തവനൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ശാസ്ത്ര മേള തുടങ്ങി .

ശാസ്ത്ര മേള തുടങ്ങി .
ഇന്ന് ഞങ്ങളുടെ സ്കൂള്‍ വെച്ചു എടപ്പാള്‍ സബ്ജില്ല ശാസ്ത്രമേള തുടങ്ങി
ഐ.ടി മേളയും ഗണിതശാസ്ത്ര മേളയും എച്ച്.എസ് വിഭാഗം സാമൂഹ്യ ക്വിസ്സ്ഊം ഉണ്ടായിരുന്നു. എല്ലാം വളരെ നന്നായി .സമയക്ലിപ്തതയില്‍  നേരിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്ങിലും പരിചയക്കുറവുകൊണ്ടാണ് അത് സംഭവിച്ചത്
ഇന്ന് നടന്ന യു.പി .വിഭാഗം ഐ ടി ക്വിസ്സ്.  മല്‍സരത്തില്‍ ഞാനും
പങ്കെടുത്തിരുന്നു
ഒന്നാം സ്ഥാനം വ്യ്ശാഘിനും രണ്ടാം സ്ഥാനം നവനീതിനും കിട്ടി
ഞാന്‍ മൂന്നാം സ്ഥാനത്തായിരുന്നു 

2010, നവംബർ 28, ഞായറാഴ്‌ച

ചിത്രങ്ങള്‍ -4

ചിത്രങ്ങള്‍ -3

ചിത്രങ്ങള്‍ -2

ചിത്രങ്ങള്‍ -1

ചിത്രങ്ങള്‍

ടീഛ്റമ്മ

യൂറീക്കയില്‍വന്നത്
eureka

2010, നവംബർ 18, വ്യാഴാഴ്‌ച

കൂട്ടുകാരന്‍

കാറ്റ് പുകയുടെ തോളില്‍ കയ്യിട്ടു തുള്ളിച്ചാടി.
അവന്റെ കരുത്‌തടിച്ചശരീരത്തിനും നീണ്ട എന്നതലമുടിക്കും  എന്ത് ചന്തമാണ്.
തന്റെ വിളറിയ മുഖത്തിനും മഞ്ഞ തലമുടിക്കും ഒരു ഭംഗിയുമില്ല.
അയ്യയ്യേ..
മലയുടെ ശാസനയുംമരത്തിന്റെ യാച്ചനയുമൊന്നുംഅവന്‍ കേട്ടില്ല...
മഴ മേഘമാകട്ടെ മഞ്ഞുകാലമെതും മുന്‍പ് തന്നെ മലയുടെ വീടിലേക്ക്‌  കൊണ്ടുപോകാമെന്ന് പറഞ്ഞ കാറ്റിനെ തിരഞ്ഞു തിരഞ്ഞു തളര്‍ന്നു.
കാറ്റും പുകയുമാകട്ടെ യന്ത്ര പക്ഷികളുടെ കണ്ണിലും മൂക്കിലും കയറിയും
അവ കത്തിക്കരിഞ്ഞു വീഴുന്നതുകണ്ട് പൊട്ടിച്ചിരിച്ചും യാത്ര തുടര്‍ന്നു..
കടലില്‍ കൊച്ചു വഞ്ചികളുടെ നേരെ കുസൃതി കാട്ടി നീങ്ങുമ്പോഴാണ് ഏതോ
കടല്കൊള്ളക്കാര്‍അവര്‍ക്കുനേരെ നിറയൊഴിച്ചത്
തോ ക്കില്‍ നിന്ന് വന്ന പുക ,കൂട്ടുകാരന്‍ പുകയുടെ കൂടെ കൂടി .
കാറ്റിനെ ഉപേക്ഷിച്ചു രണ്ടു പുകകളും ഓസോണ്‍ പാളിയും തുളച് പറന്നുപോയി.
കാറ്റോ കടല്കൊള്ളക്കാരുടെഇരുമ്പ് കൂടിനുള്ളില്‍ ...............
ഇപ്പോഴും മഴ മേഘം കടലിന്റെ പുരികതലമുടിയിലൂടെ ...ആകാശത്തിലെ
മന്താരപൂക്കള്‍ക്കിടയിലൂടെ ........അലയുകയാണ്.
കൂട്ടുകാരന്‍ കാറ്റിനെ തേടി.

2010, നവംബർ 17, ബുധനാഴ്‌ച

എന്റെ അമ്മ

ഞാന്‍ വെറുതെ ജീവിക്കുകയാണ്.അതെന്തിനാണെന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.ഒരു
പക്ഷെ എന്റെ അമ്മക്കായി എന്നെനിക്കു പറയാനാകും.
പക്ഷെ എന്റെ അമ്മ ഞാന്‍ എത്രയും വേഗം മരിച്ചുപോകട്ടെ എന്നാഗ്രഹിക്കുന്നു.
എന്റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടി എന്ന് ഞാന്‍ പറഞ്ഞാലും അത് സത്യമാവില്ല.
എന്റെ സഹോധരങ്ങളാകട്ടെ ഞാനില്ലെങ്കില്‍ ഭാഗത്തില്‍ അത്രയും കൂടുതല്‍ കിട്ടുമല്ലോ എന്ന് കരുതുന്നു.
പുഴകള്‍ക്കും മലകള്‍ക്കും വേണ്ടി എന്നുമെനിക്ക് പറയാം.പക്ഷെ
ഇന്നലെയാണല്ലോഞാന്‍ പുഴയിലേക്ക് പ്ലാസ്റിക് സഞ്ചികള്‍ഇട്ടതു.
ജെ.സി.ബി.ഉടമസ്ഥന്റെ വീട്ടില്‍ കൂലിപ്പണിക്ക് ഞാന്‍  പോകാറുണ്ട്.
പലപ്പോഴും മണ്ണിന്റെ മണമുള്ള ജെ,സി,ബി.യെ തൊട്ടുതടവാരുമുണ്ട്
മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വേണ്ടിയുമല്ല ഞാന്‍ ജീവിക്കുന്നത്,
ഇറച്ചി എനിക്കിഷ്ടമാണെന്നു മാത്രമല്ല
എന്റെ ഭാര്യ സ്നേഹത്തോടെ നട്ട്വളര്‍ത്തുന്ന ചെടികള്‍ ഞാന്‍ ചവിട്ടി നശി പ്പിക്കാരുമുണ്ട്
കല്ല്‌ ഷാപ്പ്‌ മൊതലാളിക്കു വേണ്ടി എന്നും പറയാം
എന്നാല്‍
ഞാന്‍ കള്ളുഷാപ്പില്‍ കൊടുക്കാനുള്ള പറ്റുഎത്ര വലുതാണ്‌.
പിന്നെ ഞാനിങ്ങനെ ജീവിക്കുന്നതിനു എന്തുന്യായമാനുല്ലത്.
എന്റെ മക്കളുടെ ദേഹത്തെ ചൂരല്‍ പാടുകളോട് ഞാനെന്തുതരമാണ് പറയുക.?
എങ്കിലും ഞാന്‍ ഒരുകാരനവുമില്ലാതെ ജീവിക്കുന്നു.
പണ്ടും
എല്ലാം കാരണമില്ലാതെ ചെയ്യുന്ന ഒരു ഭ്രാന്തനാനല്ലോ ഞാന്‍..
.
 

അന്ന്

അന്ന് ആരുടെയോ ഉള്ളു വെന്ത ചാരം ഇരിപ്പിടതിനായി  കേണ്...
നെറ്റികള്‍,മേശ വലിപ്പുകള്‍ ,സര്ടിഫിക്കട്ടുകള്‍ ,ഉള്ളം കയ്യുകള്‍,....

എല്ലാവരും അതിനെ തൂത് വാരിക്കളഞ്ഞു..
പിന്നീട് ..
കാറ്റിന്റെ കൂടെ തേരാ പാരാ നടന്ന ചാരത്തിന്റെ ചൂടും ചുണയും
മാറ്റത്തിന്റെ തോരാമഴയത്ത് കെട്ടുപോയി.
ഇന്ന്..
വരണ്ട വഴികളിലൂടെ ലാപ്ടോപ്പുമായി ഞാന്‍ നടക്കുമ്പോള്‍
കാലു നൊന്ത് ,കയ്യ് വെന്ത് തെങ്ങുമ്പോള്‍
ചാരം കുളിര്‍പ്പച്ച നിറത്തില്‍
എന്നെ പൊതിയുന്നു.
അന്ന് ഞാന്‍ അവഗണിച്ചിരുന്നെന്നോര്‍ക്കാതെ
സമാധാനമായി പൊഴിയുന്നു.
ഉള്ളില്‍ ഓര്‍മയുടെ ഉണര്‍വിന്റെ കടലിരമ്പുന്നു.

2010, നവംബർ 12, വെള്ളിയാഴ്‌ച

sambhavichath

പാവം

പാവം  

തടങ്കലില്‍


എല്ലാം തടങ്കലിലാണ്.
പൂക്കള്‍ കമ്പിവേലികളുടെ ,ചെടിച്ചട്ടികളുടെ ..തടങ്കലില്‍
തലമുടി കറുത്ത തട്ടങ്ങളുടെ തടങ്കലില്‍
മറക്കുടകളുടെ ,പര്ധകളുടെ ..തടങ്കലിലാണ് ശരീരം
മനസ്സ് മാന്യതയുടെ മര്യാതകളുടെ തടങ്കലില്‍
വിശ്വാസം ആശയക്കുഴപ്പങ്ങളുടെ ..,ആസങ്കകളുടെ തടങ്കലിലാവുന്നു
ന്യായം സ്വാര്‍ഥതയുടെ തടങ്കലില്‍ അകപ്പെടുന്നു... 
കണ്ണുകള്‍ പരിധികളുടെ തടങ്കലിലാണ്.
...................
ഒന്നും ഒന്നിന്റെയും തടങ്കളിലല്ലാത്തവര്‍ ഭ്രാന്താശുപത്രിയുടെ ഇഴയടുപ്പമുള്ള കമ്പികളില്‍ ചങ്കുറപ്പോടെ ഇരിക്കുകയാണ്.

2010, നവംബർ 10, ബുധനാഴ്‌ച

ക്ഷമയും ശക്തിയും

കണക്കുപുസ്തകത്തില്‍ എന്നോ കോറിയവരകള്‍ പോലെ മഴചാരലുകള്‍ആവര്തിച്ചുകൊണ്ടിരുനു.
മണ്ണിന്റെ കിനാവുകളെ മഴ പുതിയ ജീവനുകലാക്കിമാറ്റി.
പുതിയൊരു പച്ചപ്പ്‌ ഉണര്‍ന്നു.
മണ്ണിന്റെ ക്ഷമയും ശക്തിയും ശുധതയും ..
മഴ്ഹതുല്ലിയുടെസൗന്ദര്യവും നിഷ്കളങ്കതയും ..,എതുസാഹച്ചര്യതോടും പൊരുത്തപ്പെടാനുള്ള
കഴിവും ആ പച്ചപ്പിനുണ്ടാകുമെന്നു എവരും വിചാരിച്ചു.
സമുദ്രത്തിന്റെ ആര്തിരംപലിലേക്ക്ഉള്ള ഒലിച്ചുപോക്കില്‍നിന്ന് രക്ഷിക്കുമെന്ന്
കരുതി അവനു മണ്ണും മഴയും എല്ലാ പരിചരണവും കൊടുത്തു.
എന്നാല്‍ ശക്തിയും വളക്കൂറും മാഞ്ഞ മണ്ണിനെ കുറ്റം പറയുന്ന മഴയേയും
വെണ്മയും മനോഹാരിതയും മാഞ്ഞ മഴയെ വെറുക്കുന്ന മണ്ണിനെയും
അവനു വെറുപ്പായി കഴിഞ്ഞിരുന്നു.
നിന്റെ കൂടെ കൂടിയിട്ടാണ് ഞാനിങ്ങനെ ആയതെന്നു മഴയും അതല്ല തന്റെ കൂടെ കൂടിയിട്ടാണ്‌ ഞാനിങ്ങനെ അഴുക്കുവെള്ളമായതെന്നുമഴയും പറഞ്ഞുകൊണ്ടിരുന്നു .
             അവസാനം സഹികെട്ട പച്ചപ്പ്‌ പരിസ്തി തി ദി ന തി നു
നാട്ടുനനക്കാന്‍ ചെടി വേണ്ടിയിരുന്ന കുട്ടിയുടെ കൂടെ പോയി.
തന്നെ പഴി പറഞ്ഞ അച്ഛനും അമ്മയ്ക്കും അവന്‍ കൂട്ടുകാരന്‍ ജ.സി .ബി.യോട് പറഞ്ഞു
സിറ്റിംഗ് റൂമിലും സ്വിമ്മിംഗ് പൂളിലും സ്ഥാനം കൊടുത്തു.
പിന്നെ ഏതോ രാസവളത്തിന്റെ പരിച്ചരനമെറ്റ് തലയുയര്‍ത്തി കണ്ണ് വെട്ടിച്ചങ്ങനെ .................................... 
തിരയാന്‍ ആകാശങ്ങളുണ്ടല്ലോ....

                            ലഭിക്കാന്‍ അന്ഗീകാരങ്ങളും .....

2010, നവംബർ 8, തിങ്കളാഴ്‌ച

കള്ളന്‍

തു ടങ്ങുംപോള്‍ ഞാന്‍ എന്നും തെറ്റിച്ചിരുന്നു
ആദ്യ കമിഴല്‍...ഇരിക്കല്‍..
ആദ്യമായി നടക്കാന്‍ ശ്രമിച്ചതിന്റെ വിള്ളലുകള്‍ മുട്ടിലിന്നുംകാണാം...
എല്ലാ ക്ലാസ്സുകളിലെയും ആദ്യത്തെ പരീക്ഷകളില്‍ ഞാന്‍ പരാജയപ്പെട്ടു, ,
ആദ്യത്തെ ജോലി ,ആദ്യത്തെ വിവാഹം,എല്ലാം പരാജയങ്ങളായിരുന്നു.
ആദ്യത്തെ കളവ് വല്ലാതോരബധമായിരുന്നു.
ആദ്യമായി പോലീസ്സ്റ്റേഷനില്‍ പോയപ്പോള്‍ ഒരുപാടു അടി കിട്ടി,
ആദ്യമായി ചെയ്ത കൊലയിലും പിഴവുകലേറെയുണ്ടായിരുന്നു.
മാത്രമല്ല ഏറെ ദിവസം ഉറങ്ങാനും കഴിഞ്ഞില്ല,
അതിന്റെ വിഷമം മാറ്റാനാണ് വേറൊരാളെ കൊന്നത് .
പിന്നെയെല്ലാം കളിപോലെ കാണാനായി.എപ്പോഴാണ് കഷ്ടകാലം ആരംഭിച്ചതെന്നറിയില്ല.
ഒരുകാറ്റ് മനസ്സിലേക്ക് കടന്നു ചെന്നാല്‍ പോലും....
പശ്ചാത്താപത്തിന്റെ ഉണക്കയിലകള്‍ മുന്നില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നതായി തോന്നുന്നു.
.............................................................................................
ഒരു പക്ഷെ തുടങ്ങുമ്പോഴുള്ള പിഴവുകള്‍ ആവാം ഞാനീ ആശുപത്രി കിടക്കയില്‍
കിടക്കുന്നതിന്റെ  പൊരുളും.
ആത്മഹത്യ യുടെ ഗൂഡ വഴികള്‍ താന്‍ വിശധമായി അന്വേഷിചിരുന്നില്ലല്ലോ.
ഇനി ഞാന്‍ പിഴവുകള്‍ ആവര്‍ തി ക്കില്ല.
പരാജയങ്ങളുടെ ചരിത്രം മാറ്റിയെഴുതാന്‍ എനിക്കു അവകാശം ഉണ്ട്  

2010, നവംബർ 7, ഞായറാഴ്‌ച

ഞാന്‍ വരച്ച ചിത്രങ്ങള്‍


























ഞാന്‍

ഒരു കാറ്റ് കൊണ്ടുവന്ന സുഗന്ധം
ഒരു പാട്ട് കൊണ്ട് പോയ സ്വപ്‌നങ്ങള്‍
ഒരു വാക്ക് ഉയര്‍ത്തിയ ചിന്തകള്‍
ഒരു മോഹം അടക്കി വെച്ച ഭാരം


അല്ല
ഇതല്ലാം ഞാനാണ്
ഞാന്‍

സങ്കടം


പാലചെടിക്കെന്നും സങ്കടമാണ് .

ഒരുഭാഗത്ത്‌ ക്രൂരതയോടെ തുളഞ്ഞുകയറുന്ന ആണികളുടെ കൂര്‍ത്ത മുനകള്‍ .

മറുഭാഗത്ത് തലോടാനും തനലിലിരിക്കാനുമ്ആരുമില്ലതത്തിന്റെവേദന

നാട്ടിലെന്തനിഷ്ടമുന്റായാലും തന്നെ കുറ്റം പറയുന്ന മുത്തസ്സിമാരോടുള്ളഅമര്‍ഷം.

ഭൂതപ്രേതങ്ങളില്ലെന്നു കാണിക്കാന്‍ പാലമരങ്ങള്‍ വെട്ടി നശിപ്പിക്കുന്ന പുരോഗമനവാദി കളോടുള്ളപേടി വേറെ.
എന്നിട്ടുമവള്‍സരീരംപിച്ചി ചീന്തി നമുക്കായി മുലപ്പാല്‍ ചുരത്തുന്നു.
ഒരു സല്യമായിതോന്നു മെങ്കിലും നമ്മെ പരസ്പരം ഒട്ടി ചേര്‍ക്കുന്നു.

2010, നവംബർ 6, ശനിയാഴ്‌ച

മേഘങ്ങള്‍


നരച്ച വെള്ള മാത്രമുള്ള ചളിപ്പാടുകള്‍ മാത്രം നിറങ്ങളായി കൂടെയുള്ള സന്യാസികള്‍ മരണാനന്തരം വെളുത്ത മേഘങ്ങളായി മാറുന്നു,

തുടക്കങ്ങളിലും ഒടുക്കങ്ങളിലും ഉദയം ചെയ്യുന്ന ,അതിവേഗം അപ്രത്യക്ഷമാവുന്ന വിപ്ലവകാരികള്‍ സൂര്യന്റെ കാവലാളായി നില്‍ക്കുന്ന ചുവന്ന മേഘ മാവുന്നു.

വിശാലമായ മനസ്സും പുഞ്ചിരിയും എപ്പോഴുമുള്ളവര്‍ നീല മേഘങ്ങളാവുന്നു.

ഉള്ളിലെ സ്നേഹം പുറത്തു കാണിക്കാത്ത സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കുന്ന എല്ലുമുറിയെ പണിചെയ്യുന്ന കഠിനഹൃധയാര്‍കാര്മെഘങ്ങലാവുന്നു.
അവരാണ് ചൂടിലുരുകി സഹികെടുമ്പോള്‍ വെല്ല്ലപ്പോക്കങ്ങലായും,വരണ്ട പൈപ്പിന്റെ തൊണ്ട യെ നനക്കുന്ന കുളിര്‍ തലോടലായും നമ്മിലേക്ക്‌ പെയ്തിറങ്ങുന്നു.എന്നാല്‍ അവര്‍ക്കും വാര്ധക്ക്യമെതുന്നു.ആരും നോക്കാനില്ലാതെ ചുമച്ചു ചുമച്ചു ആ കാര്‍മേഘങ്ങള്‍ തുപ്പുന്ന കഫക്കട്ടയാനത്രേചൂടുള്ള കണ്ണീരുപ്പുള്ളഅമ്ലമഴ .

2010, നവംബർ 5, വെള്ളിയാഴ്‌ച

മരണശേഷം

ഞാന്‍ പ്രഭാതങ്ങള്‍ക്കും പ്രധോഷങ്ങള്‍ക്കും ഇടയിലെ പാഴ് ചിന്ത ആയിരിക്കാം .
ആരോ പതിഞ്ഞു മൂളിയ ഒരു പാട്ടയിരിക്കാം .
താളം തെറ്റിയ ഇടര്‍ച്ച പറ്റിയ ഒരു പാട്ട് .
എങ്കിലും ...
ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം രണ്ടായി മുറിക്കുക .
ഒരു പാളി കറുത്ത ധൂമ പാളികളായി ആകാശ തേക്ക് പറത്തിവിടണം .
മറ്റേതിനെ മണ്ണിന്റെ അമര്ച്ചകളില്‍ സ്വസ്ത മായി കിടക്കാന്‍ വിടുക.
അപ്പോള്‍ ഞാന്‍ രാത്രികളില്‍ ഇരുട്ടായി ലോകത്തെ കാക്കും.
മണ്ണില്‍ വളമായി മാറും .
ലോകത്തെ കാക്കുമ്പോള്‍ ഞാന്‍ പവിത്രയാവും .
മഴ നൂലുകളായി താഴോട്ടു പെയ്യും.
മണ്ണില്‍ വളമായി മാറുമ്പോള്‍
മണ്ണിനു സ്വയം സമര്പിക്കുംപോള്‍
എന്റെ കണ്ണില്‍ നിന്ന് പ്രകാശം പുറപ്പെടും .
മഴയും മണ്ണും വെളിച്ചവും ഒന്നായി വിത്തിനെ പൊതിയുമ്പോള്‍
പുതിയൊരു കവിത പിറക്കുന്നു.
എന്റെ ജീവിതം സാര്തകമാവുന്നു.

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

പ്ലാസ്റ്റിക്‌


എന്നെ ഉരുക്കിയപ്പോഴും രൂപം മാറ്റിയപ്പോഴും തനുപ്പിച്ചപ്പോഴും ഞാന്‍ അനങ്ങാതെ കിടന്നു.എന്നെ സുന്ദരിയാക്കിയപ്പോഴും വില്പ്പനക്കുവച്ചപ്പോഴും ലോഭമില്ലാതെ ചിലവാക്കിയപ്പോഴും ഞാന്‍ പുഞ്ചിരിച്ചു.എന്നെ ചുരുട്ടികൂട്ടിയപ്പോഴും കുറ്റം പറഞ്ഞപ്പോഴും മിണ്ടിയില്ല.ഉള്ളില്‍ വേണ്ടാത്തത് കുത്തിനിരച്ചപ്പോളുംഞാന്‍ പ്രതികരിച്ചില്ല.അവസാനമെന്നെ അടിച്ചുകൂട്ടി തീ ഇട്ടപ്പോഴും ഞാന്‍ നിശ്ചെഷ്ടയായിരുന്നു. കാരണം നിങ്ങള്‍ തീ വെച്ചത് നിങ്ങള്ക്ക് തന്നെ ആയിരുന്നു.,

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ഈ മരണാനന്തര ജീവിതം ...

പുല്ക്കുടിലുകളിലും തടവരകലിലുമായി ജനനം
പിതാവിനെ സഹായിച്ചും അമ്മക്കുമ്മ കൊടുത്തും
കഷ്ടപ്പാടുകളും സന്തോഷങ്ങളുമായി ബാല്യം
പര്‍വതം ഒറ്റക്കൈയാല്‍ എടുത്തു പൊക്കി
വെള്ളത്തിനെ വീഞ്ഞാക്കി
വൃദ്ധയുടെ കൂനുമാറ്റി
എത്രയെത്ര മായകള്‍ സഹായങ്ങള്‍
കൊന്നും മാപ്പുകൊടുത്തും ദിവസങ്ങള്‍
പലവഴികളിലൂറെ ചെയ്യുന്നത് ഒന്നാണ് .
അതിനിടക്ക് എത്രപേരുടെ
പ്രാര്‍ത്ഥനകള്‍ ,ആസീര്‍വാദങ്ങള്‍,വെറുപ്പുകള്‍.
ചതിക്കുഴികള്‍ ചാടിക്കടന്നു ഏവരോടും പുഞ്ചിരിച്
ഒരു ജന്മം....
ഒടുവില്‍ കിട്ടുന്നതോ ഈശ്വരനെന്ന സ്ഥാനപ്പേര്‍
കുരിശില്‍ തരക്കപ്പെട്ടും വേടന്റെ അമ്പ്‌ കൊണ്ടും മരണം
എന്നിട്ടുമവര്‍അസ്തമിക്കുന്നില്ല .........
സ്നേഹത്തിനിടയില്‍ മതിലുകളായി
അവര്‍ നിലനില്‍ക്കുന്നു.
കല്ലസ്വാമികലുറെ കൂത്താട്ടത്തിന്
മറനില്‍ക്കുവാന്‍അവരവസേഷിക്കുന്നു
എത്ര യാതനയാര്‍ന്നതാണ്
ഈ മരണാനന്തര ജീവിതം ...         

ഞാന്‍ തല താഴ്ത്തി ഇരിക്കുന്നു

ഞാന്‍ തല താഴ്ത്തി ഇരിക്കുന്നു
കാറ്റ് കടക്കുന്ന മൂലകള്‍ ഞാന്‍ തന്നെ കൊട്ടിയടക്കുന്നു.
വേദനയില്‍ നനഞ്ഞ ചുരുണ്ട് കൂടിയ തുണികള്‍
ഉള്ളിലേക്ക് തള്ളുന്നു.
ചതുപ്പായി മാറിയ അവയ്ക്ക് മുകളില്‍
വികാരങ്ങളുടെ വള്ളിച്ചെടികള്‍
സര്‍പ്പങ്ങലെപ്പോലെ പുളയുന്നു .
അവസാനം ഞാന്‍ തീ വേണമെന്ന് ആഗ്രഹിക്കുന്നു.
ഊതിയിട്ടുമ് ഊതിയിട്ടുമ് അവ കത്തിപ്പിടിക്കതിരിക്കുംപോള്‍
ഞാന്‍ നിസ്സബ്ദയാകുന്നു.
വാക്കുകള്‍ തേ  ങ്ങലിലേക്ക് തെന്നുമോ എന്ന് ഭയന്ന്






ഞാന്‍ നിസ്സബ്ദയാവുന്നു .

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

മരം

നെറുകകാണാത്ത നഗരത്തില്‍ ഒരു മരമുണ്ട് .
അതിനു പുറത്തു പച്ചപ്പുള്ള ചൂട് ചൂട് ശ്വസിച്ചു കുളിര്‍മ ഉച്ച്വസിക്കുന്ന എലകലുണ്ട് .സ്വപ്നം കാണുന്ന പൂമ്പാറ്റയു ടെ ചിറകില്‍ കത്തെഴുതുന്നതില്‍ വ്യാപൃത മായിരിക്കുന്ന പൂക്കള്‍ അതിനെ മൂടിയിരിക്കുന്നു
ഉയര്‍ന്ന നട്ടെല്ലും കരുത്തുമുള്ള മേലോട്ടുമാത്രം നോക്കി അഹങ്കരിക്കുന്ന അതിന്റെ തടി തവിട്ടര്‍ന്നതാണ് .
പുറത്തെ ഉഷ്നതിനു മുഖം കൊടുക്കാതെ നിശ്ശ ബ്ദമായി  നിസ്സംഗമായി ഊര്ജ്ജമെതിക്കുന്ന നിഗൂടതയാര്‍ന്ന വേരുകള്‍ അതിനു സ്വന്തമാണ് ...
             സംരക്ഷിത മേഖലയില്‍ ഒതുങ്ങി പോയ അത് പിറുപിറുക്കുന്നു .............
നമ്മുടെ വിരഹം വിദൂരമാകട്ടെ '..

ചിരി.. പുഞ്ചിരി

ഇന്നലെ പുഞ്ചിരി ഏതോ ശരീരം ചലനമട്റെന്നകാരണം പറഞ്ഞു കെട്ടിതൂങ്ങി ചാവാന്‍ നോക്കി .കൃത്യസമയത്ത് അത് കണ്ട ഞാന്‍ അതിനെ പിടിച്ചവലിച്ചു മനസ്സിന്റെ ഇരുണ്ട    കോനിലിട്ടുപൂട്ടി .കവിളില്‍ മാറാല വെളുപ്പുള്ള കണ്ണീരു പിടിപ്പിക്കുന്നതില്‍ ശ്രധവച്ചതിനാല്‍ ഞാന്‍ പിന്നെ പുഞ്ചിരിയെതീരെ നോക്കിയില്ല .കാലം കുട്ടിചൂലുമായി    വന്നു മാരാലയെല്ലാം അടിച്ചുവൃതിയാക്കിയപ്പോള്‍ പകരം വയ്ക്കാന്‍ പുഞ്ചിരിയെ പരിഗണിച്ചാലോഎന്ന് ഞാന്‍ ചിന്തിച്ചു.എന്നാല്‍ഒഴിഞ്ഞ നെറ്റിയും കഴുത്തും പിന്നെ കുറെ ചുണ്ടുകളും അതിനു എതിരായിരുന്നു .
                         കരിഞ്ഞ ഒരു ജീവിതത്തിന്റെ പുക ഏല്‍പിച്ച പാടുകള്‍  വീണ പുഞ്ചിരി ഏറെ വിക്രുതയായിരുന്നു .
                                പുഞ്ചിരിയെ അല്പമൊരു മനസ്താപതോറെയാനെങ്കിലും പറിച് എറിഞ്ഞിട്ടു ഞാന്‍ കണ്ണിലും കവിളിലും കുറെ ശുന്യത നിറച്ചു വച്ചു.
                 അവസാനം ഞാന്‍ ഒരു പിടി ചാരമാവാന്‍ തുടങ്ങുമ്പോള്‍ ആരോ എനിക്കര്പിച്ച റീത്തില്‍നിന്ന് നുള്ളിയെടുത്ത പൂവ് പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ മുഖത് ഞാന്‍ കണ്ടു
             ഞാനുപേക്ഷിച്ച പുഞ്ചിരി   

ഇനിയും ഒരു പുതുമഴ

മണ്ണില്‍ തിണര്‍പ്പ് വീഴ്ത്തി പുതുമഴ പാഞ്ഞുപോയി .
കാറ്റില്‍ചിണുങ്ങി കരയുന്ന   പച്ചതലപ്പുകലുറെ മേളമായിരുന്നു പിന്നെ  .
മഴയുടെ മേളം മാഞ്ഞു തുടങ്ങിയ മണ്ണില്‍ വേരുകള്‍ പുതിയ വിള്ളലുകള്‍ ഉണ്ടാക്കി .
മണ്ണിനെന്നും മാറ്റായിരുന്നപോഷകങ്ങളിലേക്ക് വേരിന്റെ കൂര്മുനകള്‍ ആഴ്നിറങ്ങി .
പിന്നിട് ചെടികള്‍ പൂതുലഞ്ഞപ്പോഴാണ് മണ്ണ് പലതും തിരിച്ചറിഞ്ഞത് .
വീട്ടുമുറ്റത്ത്‌ കാഴ്ച വസ്തു വാകാന്‍ ചെടികളെല്ലാം പോയപ്പോഴാണ് മണ്ണ് അനാധയായത്
എനിയിവളെ ഒന്നിനും കൊള്ളില്ലെന്ന് എല്ലാവരും വിധി എഴുതിയത് വളരെ പെട്ടെന്ന് .
ആഴം  കൂടിയ വിള്ളലുകളില്‍ സ്വയം മറഞ്ഞിരുന്നു മണ്ണിപ്പോഴുംസ്വപ്നം കാണുന്നു ....
ഇനിയും ഒരു പുതുമഴ ........
കുറെ പച്ചതലപ്പുകള്‍.....    

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

കാര്‍ഷിക ക്വിസ്

ഇന്ന് കാര്‍ഷിക ക്വിസ് മത്സരം ഉണ്ടായി ചങ്ങരംകുളം , നന്നമുക്ക് കൃഷി ഭവനില്‍
വെച്ചായിരുന്നു പരിപാടി ,മൂക്കുതല PCNGHSS    UP വിഭാഗത്തില്‍ നിന്ന് മൂന്ന് പേര്‍ പങ്കുടുത്തു
പ്രദീക്ഷയോടെ പോയന്കിലും എനിക്ക് സമ്മാനം ഒന്നും കിട്ടിയില്ല
തമാശ അതല്ല , സ്കൂള്‍ തലത്തില്‍ നേരെത്ത സ്കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ എനിക്കായിരുന്നു ഒന്നാം സ്ഥാനം ,
മൂന്നാം സ്ഥാനത്തായിരുന്ന രോഹിത് ലഖന്‍ എന്ന അഞ്ചാം ക്ലാസ്സുകാരന്‍
പഞ്ചായത്ത്‌ തലത്തില്‍ ഒന്നാമതായി                                                                                  രോഹിത്  നു അഭിനന്ദനങ്ങള്‍ .....

ഞാന്‍ ഒരു പാട് ക്വിസ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്
പക്ഷെ അതില്‍ നിന്നല്ലാം വെത്യസ്തമായിരുന്നു ഇന്നത്തെ മത്സരം

സാധാരണ മുഘാമുഖം ചോദ്യവും ഉത്തരവും എന്ന രീതി ആണല്ലോ ഉണ്ടാകുക
ഇവിടെ  പക്ഷെ മേശ പ്പുറത്ത് നിരത്തി വെച്ച കുറെ കാര്‍ഷിക വസ്തുക്കള്‍
തിരിച്ചറിയാനും അതിന്റെ ഉത്തരം എഴുതനുമായിരുന്നു
പാടവും പറമ്പും ഒരുപാടുണ്ടായിരുന്നു എന്ന ഭൂത കാലം പേറുന്ന ഒരു കാര്‍ഷിക കുടുംബ ത്തില്‍  നിന്ന് വരുന്ന എനിക്ക് വിത്തും വളവും ആയുധങ്ങളും ഒന്നും നേരാംവണ്ണം തിരിച്ചറിയാന്‍ പറ്റിയില്ല

ഈ കാര്യം ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞപ്പോള്‍
കൃഷി മറക്കുന്ന മലയാളിയ്ടെ നേര്‍ ഉദാഹരണം ആണ് നീ എന്ന് പറഞ്ഞു
എനിക്കും വിഷമമുണ്ട് ....

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

കാലം

കാലം പുകതുപ്പി കടന്നുപോകുമ്പോള്‍
പുക നിര്‍മിക്കുന്ന സ്മാരകങ്ങള്‍
ഒഴിയാബാധയായി തുടരുമ്പോള്‍
ഇരുളും വെളിച്ചവും ഇട കലര്‍ന്ന
നാളെ പ്രദീക്ഷകളാല്‍ വീര്‍പ്പു മുട്ടുമെന്നു
എനിക്ക് തോന്നുന്നു
ചതഞ്ഞരഞ്ഞ ജീവിതം പാളങ്ങള്‍ക്ക് കുറുകെ
വികൃതമാക്കി കിടക്കുന്നു

വിരസമായ എന്റെ പകലുകളിലേക്ക്
അലറി പെയ്യുന്ന കാര്‍മേഘങ്ങള്‍
വന്നു നിറയുന്നു
എന്റെ ഒറ്റപ്പെടലുകള്‍
എന്റെ മാത്രം ആഘോഷം ആണ്

2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

പതിവ്

പൂവിനെന്നും പൂമ്പാറ്റയെ ഇഷ്ടമായിരുന്നു .തന്റെ ഇതളുകളില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് എന്നും അവള്‍ അഭിമാനമായി കരുതി .ഉള്ളിലെ തേനെല്ലാംനുകര്ന്നതിനു ശേഷംപൂമ്പാറ്റ ഏറെ നാള്‍ വരാതിരുന്നപ്പോളും അവള്‍ക്കു പ്രതീക്ഷ അറ്റില്ല.എല്ലാം തന്റെ കുറ്റം കൊണ്ടാണെന്ന് കരുതി അവള്‍ തല കുനിച്ചു .പിന്നീട് തേന്‍ കുടിച്ചു മത്തനായി പൂമ്പാറ്റ വന്നപ്പോള്‍ ആര്‍ക്കോ സമ്മാനിക്കാന്‍ ആഭരണങ്ങള്‍ ചോദിച്ചു .പൂവ് സന്തോഷത്തോടെ തന്റെ പൂമ്പൊടികള്‍ അവനു സമ്മാനിച്ചു.ആഭരനങ്ങലോന്നുമില്ലെങ്കിലും സുന്ദരി ആണല്ലോ താന്‍ ......പിന്നെ പിന്നെ പൂമ്പാറ്റയുടെ സന്ദര്സനങ്ങള്‍ നിമിഷനേരതെക്കായി.അല്പനേരമിരുന്നുകിതപ്ആറ്റിയിട്ട് പോകും.അവസാനം ഭാരം താങ്ങാന്‍ പൂവിനാകാതെയായപ്പോള്‍ പൂമ്പാറ്റ യുടെ വരവും നിലച്ചു .മാറ്റങ്ങള്‍ വേണമെന്ന് ഇന്നലെ മാത്രം ജനിച്ച മഞ്ഞു തുള്ളി പറയുമ്പോഴും പൂമ്പാറ്റ ആകാസത്തിലൂടെപറക്കുകയായിരുന്നു .പുതിയ ഒരു പൂവിനേയും അന്വേഷിച്ചുകൊണ്ടു ......   
  

        

കാര്‍മേഘം

ഞാനൊരു കാര്മേഘമാണ്
കറുത്ത് തടിച്ച ഒരു കാര്‍മേഘം
പരിഷ്കാരമരിയാത്ത
കണ്ടിടത്തെല്ലാംതുപ്പുന്ന ഒരു മല്ലു
എത്ര ശ്രദ്ധിച്ചിട്ടും പലതും തട്ടി
താഴെ ഇടുന്നവള്‍
എല്ലാവരുടെയും കളിയാക്കലിനു മുന്‍പില്‍
കണ്ണ് താഴ്തുന്നോള്‍
ദേഹത്താകെ എണ്ണയുള്ള
ഒരോയില്‍ മങ്കി
വൃത്തികെട്ട നീണ്ട തലമുടി യുള്ളവള്‍
ഉറക്കെ മാത്രം സംസാരിക്കുന്നവള്‍
എന്നിട്ടും ...
കഴിവതും നിസബ്ദമായി
ഞാന്‍ മേല്‍ക്കൂരയുടെ മറവില്‍
പെയ്തിറങ്ങുന്നു
എന്നിട്ടൊരു നീര്‍ചാലായി
ഒഴുകിക്കൊണ്ടിരിക്കുന്നു
സായിപ്പുമാര്‍ക്ക് നീന്തി തുടിക്കുവാന്‍.






















     

2010, ജൂലൈ 31, ശനിയാഴ്‌ച

എന്റെ ആകാശം ...എന്റെ ഭൂമി

ഇരുട്ടില്‍ വഴി പിഴച്ചു പിഴച്ചാണ്
കണ്‍ കോണുകളില്‍  കറുപ്പ് വീണത്‌
ചുളിഞ്ഞ റൊട്ടി കഷ്ണങ്ങള്‍ തിന്നു തിന്നാണ്
നെറ്റി നിറയെ ചുളിവായത്
കരളില്‍ നിന്ന് പലരും പൊഴിഞ്ഞു പൊഴിഞ്ഞു പോയപ്പോഴാണ്
തലമുടി പേരിനു മാത്രമായത്
പിഞ്ഞിയ തുണികള്‍ മാത്രം ചുറ്റിയാണ്‌   
ശരീരവും മെലിഞ്ഞത്
കുണ്ടും കുഴിയും നിറഞ്ഞ വഴിത്താരയിലൂടെ  നടന്നാണ്
കണ്ണുകളും കുഴിയില്‍ ആണ്ടത്
വിണ്ടു പൊട്ടിയ കാലുകളുടെ ചവിട്ടു കൊണ്ടാണ് 
ചുണ്ടും അങ്ങിനെതന്നെയായത്‌
ചിലന്തിവല കള്‍ഒരുക്കിയ തിരശ്ശീ ല യില്‍  സ്ഥിരമായി കിടന്നാണ്     
മനസ്സും ദുര്‍ഗ്രാഹ്യ മായത്
ചുറ്റുപാടുകള്‍ എന്നും ഇറുകിച്ചമാത്രം സംമാനിച്ചതിനാലാണ് 
പഴകിയ കയര്‍ കഴുത്തില്‍ പാകിയ തിണര്‍പ്പുകളുമായി
മണ്ണിന്റെ അമര്ച്ചകളില്‍ കിടക്കേണ്ടി വന്നത്


[കാരണങ്ങള്‍ ]                                                             ആര്യാകൃഷ്ണ .ആര്‍ ,ഏഴ് .എ