2011, ജൂൺ 24, വെള്ളിയാഴ്‌ച

ചോദ്യങ്ങള്‍ ??/ പറയാം...

അനന്തതയിലേക്ക് നീണ്ടു പോകുന്ന ചോദ്യങ്ങള്‍ 
അവയുടെ ഉത്തരങ്ങള്‍ 
അതിരുകള്‍ സംരക്ഷിക്കാനില്ലാത്ത 
ജലച്ചായ ചിത്രം പോലെ .
ആരൊക്കെയോ 
അര്‍ഥമുള്ള ജീവിതമെന്നാരോക്കെയോ
ലേബലൊട്ടിച്ച കുപ്പിയില്‍ 
കിടന്നു മയങ്ങുന്നു .
തിരക്ക് തറച്ചു നില്‍ക്കുന്ന 
എവിടെയൊക്കെയോ 
സ്വപ്നങ്ങളുടെ ശ്മശാനം ഒരുങ്ങുന്നു 
ഒടുക്കമില്ലാത്ത സ്നേഹം 
പുകച്ചുരുകളായി
പറന്നുപോകുന്നു .
അവസാനം ചാരമായി ശേഷിക്കുന്നത് 
ബിരുദങ്ങള്‍ ,പണം ....
പിന്നെ ?
ആദ്യം ഞാന്‍ ചാരമാകട്ടെ .,,
എന്നിട്ട് പറയാം...

     . 

2011, ജൂൺ 13, തിങ്കളാഴ്‌ച

രാത്രിയോ?

വിചാരങ്ങള്‍ക്ക്‌ വലിപ്പം ഏറുമ്പോള്‍ 
വിരലുകള്‍ക്ക് വീര്യം കൂടുന്നു.
കിടക്ക വിരിപ്പുകളില്‍ നിന്നും 
ഉറക്കം വലിഞ്ഞു തുടങ്ങി.
മിന്നിത്തിളങ്ങി വിയര്‍ത്ത 
താരങ്ങള്‍ പുതപ്പിനുള്ളിലേക്ക്.
ഉറക്കം   അതിന്റെ ആനക്കുമ്പയുമായി
ചാരിയിരുന്നിടങ്ങളില്‍ ''''''''
പകലിന്റെ നേര്‍ത്ത നാരുകള്‍ ....................,,,,,,,,,,,,
തിരക്കിന്റെ സുനാമിയുയര്‍ത്തി ക്കൊണ്ട് 
പകല്‍ 
ആലസ്യത്തിന്റെപര്ധയിട്ട  പകല്‍ 
അതാരംഭിക്കുകയാണ് 
കിളി ഒച്ചകളില്ല
സ്കൂള്‍ ബസ്സിന്റെ ഹോണടി മാത്രം 
മുറ റമടിയുടെ മുഴക്കമില്ല.
യന്ത്രസാലകളുടെ അലര്‍ച്ച . 
വിരസതയുടെ വര്‍ത്തമാനങ്ങള്‍ 
വിരലുകള്‍ക്ക്  വീര്യമില്ല 
വിചാരങ്ങള്‍ക്ക്‌ വലിപ്പവും 
ഞാന്‍ പറഞ്ഞു,
രാത്രി അതെത്ര മനോഹരമാണ്''
ഒരുപാടുപേര്‍ അന്വേഷിച്ചു 
രാത്രിയോ? അതെന്താണ്?
ഓഫീസും ശ മ്പളവും
 അമുസ്മെന്റ്റ് പാര്‍ക്കുമല്ലാതെ,,,,,,,,,,,,,,,,,
 .....................
തെരുവ് വിളക്കുകള്‍ എന്നെ കളിയാക്കി...