2012, മാർച്ച് 27, ചൊവ്വാഴ്ച

കുപ്പിയിലടച്ചമിന്നാമിന്നി.
വിശാലമായ പാടത്തില്‍ മനുഷ്യന്‍ മന്നിനോടൊത്ത തടത്തില്‍ കുട്ടിത്തത്തിന്റെ പച്ചപ്പോടെഞാന്‍കാലിട്ടിളക്കി .സ്റ്റെതസ്കൊപ് ഏന്തിയകാറ്റിന്റെയും സിറിഞ്ച് വഹിച്ച വെയിലിന്റെയുംപരിചരണം എന്നെ തലയുയര്‍ത്തിനോക്കാന്‍ പഠിപ്പിച്ചു .മണ്ണിലേക്ക് വേരാഴ്തുന്നതിനിടെ ഞാന്‍ പലരോടും പരിചയക്കേടിന്റെഭാവങ്ങള്‍ കാണിച്ചു .
         അച്ഛന്‍ അമ്മയുടെ മാറത്തു കൊണ്ടിട്ട ആഹാരം കഴിച്ചു ഞാന്‍ വളര്‍ന്നു.ചുറ്റിലുമുള്ള വേദന നിറഞ്ഞ കാര്‍ബണ്‍ ഡയോക്സൈട് ഉം തണുപ്പുംസുഖവുമുള്ള ഓക്സിജനും ഞാന്‍ എന്റെതാക്കി.തിരിച്ചു എല്ലാരും കാണെസുഖവും ആരും കാണാതെ വേദനയും കൊടുത്തു .കൂട്ടാളികളുടെ ചുമലില്‍ കയറി പലതും പുതുതായി കണ്ടുപിടിച്ചു.അതില്‍ അഹങ്കരിച്ചു.പിന്നീട്‌ കൌമാരം ഗോതമ്പ് മണി കളായി പൂത്തുലഞ്ഞപ്പോള്‍ ഞാന്‍ രഹസ്യ ങ്ങളെ ഇഷ്ട പ്പെടാന്‍ തുടങ്ങി കാറ്റിന്റെ കൂടെയുള്ള നൃത്തം അമ്മക്കിഷ്ടമല്ലാ യിരുന്നു.
അമ്മയുറങ്ങുമ്പോള്‍ഞാന്‍ കാറ്റിന്റെ കൂടെ നൃത്തം ചെയ്യാറുണ്ടെന്നുവെയിലാണ് അമ്മക്ക് പറഞ്ഞുകൊടുത്തത് .
വയസ്സായിട്ടും മോഹം മാറിയിട്ടില്ലെന്ന് കാറ്റിനെ കുറ്റപ്പെടുത്തി അമ്മ.എന്നെ സകലസമയവും ശ്രദ്ധിക്കാന്‍ തുടങ്ങി.
അങ്ങനെ ഞാന്‍ അമ്മയെ വെറുത്തു.
ആരോ കുട്ടിത്തത്തിന്റെ പച്ച ഇലകള്‍ ഊരിയെറിഞ്ഞു എന്നെ അരിഞ്ഞെടുത്തു കുട്ടയിലാക്കിയപ്പോള്‍അമ്മ ആരും കാണാതെ കണ്ണുനീര്‍ വീഴ്ത്തി .എന്നാല്‍ ഞാന്‍ ഉന്മാദത്തിലായിരുന്നു.പലതും പുതുതായി പഠിക്കുന്നതിന്റെ .അമ്മയില്‍നിന്നു രക്ഷപ്പെടുന്നതിന്റെ ...ഉന്മാദത്തില്‍ ..
വലിയ കെട്ടിടത്തില്‍ അപകര്‍ഷതയോടെ ചെന്ന എന്നെ സമൂഹം അരച്ച് പൊടിച്ചു പാകമാക്കി.സൌന്ദര്യം കൂടാനെന്തോ ചേര്‍ത്തു പരീക്ഷയെന്നയന്ത്ര വാതിലുകളിലൂടെ യാത്ര ചെയ്യിച്ചപ്പോള്‍ എന്നിലെ ഞാന്‍നഷ്ടപ്പെട്ടുവോ ?
പകരം പുതിയ പേരുകിട്ടി ബിസ്ക്കറ്റ് 
പിന്നെ എന്നെ കാത്തു നിന്നത് നിയമങ്ങളുടെ ചങ്ങലയായിരുന്നു.അവയെ ഭേദിച്ച് നടന്നവര്‍ അഴുക്കു പുരണ്ടവര്‍ആയി പ്രഖ്യാപിക്കപ്പെട്ടു ,
കൊടിച്ചി പ്പട്ടികള്‍ക്ക് കടിച്ചു വലിക്കാന്‍ വലിച്ചെറിയപ്പെട്ടു.
'ആരെങ്കിലും വാങ്ങുക സ്വാദോടെ തിന്നുക എന്നബിസ്ക്കറ്റ് കളുടെ ജന്മലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കടയിലെക്കുള്ള യാത്രയായിരുന്നു പിന്നെ.ശരീരത്തെ വര്‍ണക്കടലാസിലാക്കി പൊതിഞ്ഞപ്പോള്‍ ഞാന്‍ അന്ധാളിച്ചു,
ഇത്ര മനോഹരമായ എന്റെ ശരീരമെന്തിനാണ് പൊതിഞ്ഞു കെട്ടുന്നത് ?ശരീരം പവിത്രമായിരിക്കാനാണ് അതെന്ന മറുപടി യില്‍ എനിക്ക് തൃപ്ത്തി പ്പെടെണ്ടിവന്നു.
പിന്നെ...
കാത്തിരിപ്പിന്റെ പ്രതര്‍ഷനത്തിന്റെ നാളുകള്‍ ..
ചില്ലുകൂട്ടില്‍ ഒതുങ്ങി യിരിക്കുന്ന എന്നെ പലരും വലി ചൂറ്റുന്നകണ്ണുകളാല്‍ നോക്കി.
ആരെങ്കിലും വാങ്ങുകയും പിന്നീടവരുടെ ശരീരത്തിന്റെ ഭാഗമാകുകയുമാണ് എന്റെ ജന്മ ലക്‌ഷ്യം .
എന്നിട്ടും അവരി ങ്ങനെ നോക്കുമ്പോള്‍ വല്ലാത്ത സ്വസ്ഥത  .ചില്ലുകൂട്ടിലെ ശ്വാസംമുട്ടല്‍ അല്പം കുറയുക വല്ല കുട്ടികളും ആവഴി വരുമ്പോഴാണ് .എന്നെ കാണുമ്പോഴേക്കും അവരുടെ കരച്ചില്‍ പമ്പ കടക്കും .അപ്പോഴെനിക്കു തോന്നാറുണ്ട് ഞാന്‍ ചില്ല് കൂട്ടിലിരിക്കുന്ന മിന്നാമിനുങ്ങാണെന്ന്.ഓരോ പെണ്ണിന്റെ മുഖമുള്ള മിന്നാമിന്നി.
അവസാനം ആ വിധി ദിവസം എത്തി .
ഒരച്ഛനും മകനും എന്നെ വാങ്ങുമ്പോള്‍ ആശങ്ക നിറഞ്ഞ ഭാവിയിലെക്കായിരുന്നു എന്റെ കണ്ണുകള്‍..
അച്ഛന്‍ എന്നെ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന വര്‍ണ്ണക്കടലാസ് മാറ്റിയപ്പോള്‍ ....ഓ എന്തായിരുന്നു അപ്പോളത്തെ നിര്‍വൃതി .കുഞ്ഞും അച്ഛനും എന്നെ മാറി മാറി രുചിച്ചു.ഞാനവരുടെ ശരീരത്തിന്റെ ഭാഗമായി അച്ഛന്റെയും കുഞ്ഞിന്റെയും ജീവിതത്തില്‍ അദൃശ്യമായ വേലി ക്കുള്ളില്‍നിന്നു ഞാന്‍ ഒരു മിന്നമിന്നിയായി പ്രകാശം പൊഴിച്ചു.
എന്നാല്‍ കാലം പോയത് പെട്ടെന്നാണ്.ഈ ബിസ്കറ്റിന്റെ ചൂടും ചുണയും നഷ്ടപ്പെട്ടു എന്ന് അച്ഛന്‍  പറഞ്ഞതും ഇതിനെക്കൊണ്ട് എനിക്കിനി ഒരു ആവശ്യവുമില്ലെന്നു മകന്‍ പറഞ്ഞതും ഒരേ നേരത്ത് ..
പിന്നീട്‌ 
വേസ്റ്റുബാസ്കറ്റില്‍നിന്ന് തലകുത്തി മണ്ണിലേക്ക് മറിഞ്ഞു വീണപ്പോള്‍ കുളിര് ദേഹത്തേക്ക് പടര്‍ന്നു കയറുകയായിരുന്നു.ഒരു തരിപ്പ് പടര്‍ന്നു കയരുന്നതറിഞ്ഞു.കുഞ്ഞനിയന്മാര്‍ ഇക്കിളി പ്പെടുത്തിക്കൊണ്ട് വേദനകളെ ആവിയാക്കി സ്വതന്ത്രമാക്കിയപ്പോള്‍ നിശാഗന്ധിയുടെ മന്ദഹാസം ഞാന്‍ അനുഭവിച്ചു .പെട്ടെന്ന് ആരോ വിളിക്കുന്നതറിഞ്ഞു.വലിച്ച്ടുപ്പിക്കുന്നതരിഞ്ഞു
മാറില്‍ ചേര്‍ക്കുന്നതരിഞ്ഞു.
അമ്മ ''
അമ്മയുടെ സിരകളില്‍ ജീവനായി ഇനി ഞാന്‍ 
സ്വതന്ത്രയായ മിന്നാമിന്നി.
അമ്മയുടെ തണലില്‍ യുടെ 
അമ്മയുടെ കുളിരില്‍ ഇങ്ങനെ മയങ്ങുമ്പോള്‍ 
കടലായ പുഴ കണക്കെ 
അമ്മയുടെ നാഡിയില്‍ചേരുമ്പോള്‍ 
ഹൃദയത്തിലെ എരിച്ചില്‍ പാടുകളില്‍ 
സുഖത്തിന്റെ നിശാഗന്ധികള്‍ 
തണുപ്പായി പടര്ന്നുകയരുകയായിര്‍ന്നു.






 

2012, മാർച്ച് 24, ശനിയാഴ്‌ച

 


അക്ഷരങ്ങളും വലത്തോറെത്തെ  ചിന്ഹങ്ങളും എനിക്ക് പകര്‍ന്നു തരുന്നത് വേറെ വേറെ വേറെ അനുഭൂതികളാണ്.മാര്ജിനുവലത്തോറെത്ത്ഡി സിപ്ലിന്റെ വൈദ്യുതിയില്‍ ഇസ്തിരി ചെയ്തെടുത്ത അലങ്കാരചെടികളാണ് നോട്ടുകള്‍....,,

എടത്തോറെത്തോ

ശവം നാറിചെടികളുടെരസമുള്ള കുറിപ്പുകള്‍ ..എത്രമാത്രം ഓര്‍മപ്പെടുത്തലുകള്‍ ..ഉച്ചക്ക് കൂട്ടുകാരി ,ഉണ്ടുവരുമ്പോള്‍ നെല്ലിക്കക്ക് രുചികൂട്ടാന്‍ ഉപ്പും സ്പൂണും കൊണ്ടുവരണമെന്ന്..,.ഒന്ന് .മുപ്പതിന് മെയിന്‍ ഹാളില്‍ കര്‍ഷകക്വിസ് ഉണ്ടെന്നു...ബുധനാഴ്ച അസ്സംബ്ലിയില്‍ വായിക്കാന്‍ വാര്‍ത്ത ഞാനാണ് എഴുതിക്കൊണ്ട് വരേണ്ടതെന്ന്...കവിതടീച്ചരോട് സംശയം ചോദിക്കണമെന്ന്, അര്‍ജുനുപദ പ്രശ്നത്തിലെ സംശയങ്ങള്‍ തീര്തുകൊടുക്കണമെന്നു....പത്രവായന ക്വിസ് ന്റെ തീയതി മാറ്റിയെന്നു...സംസ്കൃതി സ്കൂളില്‍ ജലച്ചായ മത്സരം ഒന്ന് മുപ്പതിനാണ് തുടങ്ങുകയെന്നു...കലാമേള...ജില്ലാതലത്തി നുള്ള ഫോട്ടോ മറക്കാതെ കൊണ്ടുവരണമെന്ന്.ജന സംഖ്യ ദിനം ഉപന്യാസ മത്സര മുണ്ടെന്നു ...ഓസോണ്‍ പോസ്റ്റര്‍ മത്സരത്തിന്റെ റിസള്‍ട്ട് രാജന്‍ മാഷോട് ചോദിക്കണമെന്ന്.

..  അധ്വാന ത്തിന്റെ മഹത്വത്തെ കുറിച്ചു കവിത എഴുതി കൊടുക്കണമെന്ന് ....ജുണ്‍അഞ്ചി ന്റമുദ്രാഗീതംതയ്യാറാക്കാന്‍ ...സ്റ്റില്‍ മോടെലിനു പെയ്ന്റുചെയ്തുവരണ്ന്നും......

പിന്നെയോ...സ്വാതിയോടു ചോദ്യം ചോദിക്കുമ്പോള്‍ ടീച്ചര്‍ കാണാതെ അറിയില്ലെന്ന് അവള്‍ തോണ്ടുമ്പോള്‍ഉത്തരം കൊറിക്കൊടുത്തതും മാര്‍ജിനിടത്തോറത്താണല്ലോ ....

            ഒരുപാട് ബോധോ ദയ ങ്ങളുണ്ടാകുംഇടത്തോറത്തു.... ദാ...ഇതുപോലെ..മലയാളം ഉപന്യാസം എഴുതുമ്പോള്‍ വിട്ടുപോയ ഒരു ഉദ്ധരണി,സോഷ്യല്‍ കുറിപ്പെഴുതുമ്പോള്‍ മറന്നുപോയ പോയന്റു ..ഇംഗ്ലീഷ് ഫോര്‍മല്‍ ലെറ്റര്‍ എഴുതുമ്പോള്‍ മറന്നുപോയ ഒരു സ്റ്റെപ് ,,ഹിന്ദി  എക്സാമിന് മറന്ന ഒരു ഇന്ട്രോട ക്ഷേന്‍ മാത്സ് നു വിട്ട ഒരു സബ്കൊസ്റ്യന്‍ ഒക്കെ ഇടത്തോറത്തു....  വിലസുന്നു ..ബോധോധയങ്ങള്‍.....

കച്ചറക്കാട്ടുതീ പടരാതിരിക്കാന്‍ ,കുസൃതി ക്കണ്ടാ മൃഗം കടക്കാതിരിക്കാന്‍ കെട്ടിയ കുഴിച്ച കിടങ്ങ് പോലെ ജീവിതത്തിനും അനുഷ്ടാന ത്തിനും ഇടക്ക് മാര്‍ജിന്‍ കിടക്കുന്നു.

പ്രിയ പുസ്തകമേ ;

            നിന്നോട് പലതും പറയുവാനുണ്ട് .

പൊന്‍ ചെമ്പകം പൂത്ത കരളു 

പണ്ടേ കരിഞ്ഞുപോയെങ്കിലും

കറപിടിചോരെന്‍  ചുണ്ടില്‍ തുളുംബുവാന്‍

കവിതപോലും വരണ്ടുപോയെങ്കിലും 

                      

എന്നാല്‍ 

ചിറകു നീര്തുവാനാവാതെ തൊണ്ടയില്‍ 

പിടയുക യാണെകാന്ത രോദനം

2012, മാർച്ച് 23, വെള്ളിയാഴ്‌ച

ഇന്ന് ടൂര്‍ ..

നെല്ലിയാമ്പതി യില്‍നിന്നു സുഖത്തിന്റെ തല്ലുമെടിക്കാന്‍ ഒരു പോക്ക് .
ഉജാല മണമുള്ള വെളുത്ത മുണ്ടുപോലെ ജനലരികിലേക്ക് ആകാശ മിറ ങ്ങിവന്നപ്പോള്  
തുമ്പിയുടെ ഇരുണ്ട സങ്കടമൂറിയ കണ്ണുപോലെ 
കരിമ്പ നകള്‍ കാഴ്ചയില്‍ തെളിഞ്ഞു 
ഇവിടെ..
       തെളിന്നീലതടാകങ്ങള്‍ മണ്ണില്‍ 
          ഇരുണ്ട കരിമ്പന തടാകങ്ങള്‍ മാനത്ത്‌
മണ്ണില്‍ നിന്ന് ഗ്രാമഗന്ധ്തിന്റെ തേന്‍ നിറം ഇവിടത്തുകാരുടെ മുഖത്തേക്ക് ഒലിചിറ ങ്ങിയതായി തോന്നി 
ഇല പൊഴിച്ച മലയുടെ മുനമ്പിലെ കൂര്‍ത്ത ഒറ്റക്ക ന്ണി ല്‍ തുറിച്ചുനോക്കി ആകാശം 
ഒരു കുഞ്ഞു കൈകാലുകള്‍ ഇളക്കി കളിക്കുന്നപോലെ കാറ്റിലാടുന്ന തേയില തോട്ടങ്ങള്‍ .
സൂയിസൈട്  പോയന്റില്‍നഗരം മഞ്ഞിനടിയില്‍ 
അമ്മ വയറില്‍ മുഖം ചേര്‍ത്ത് മടിയിലുറങ്ങുന്ന കുമ്പനിറഞ്ഞ കൊലപാതകിയെ ഓര്‍മിപ്പിച്ചു ആ ദൃശ്യം 
നീല തുമ്പികളുടെ ചിറകടിയുടെകാര് കറുപ്പ് അന്തരീക്ഷം കടം വാങ്ങിയതായി അനുഭവപ്പെട്ടു 
എന്നിലെ എരിച്ചില്‍ പാടുകളില്‍ നിശാ ഗന്ഗ്ധികള്‍ വിടര്‍ന്നു ചിരിക്കുന്നത് ഈ നിശ്ശബ്ധ തയിലാണ്.
                    ഉച്ചക്ക് ഊനുകഴിഞ്ഞു മലംബുഴയിലും പോയി 
റോപ് വെ യിലും കയറി 
ആമിനഫിധ യ്യായിരുന്നു റോപ് വെയില്‍ എനിക്ക് കൂട്ട് .
മഗധീര സിനിമയും നന്‍പന്‍ സിനിമയും കണ്ടു.
രാത്രി ഹോട്ടലില്‍വെജി ട്ടെരിയന്‍ കറിഉണ്ടായിരുന്നില്ല .൧൨ മണിക്ക് വീട്ടില്‍ എത്തി ആഹാരം കഴിച്ചു.

ഈ വേനലവധിക്കാലം ഒറ്റപ്പെടലുകളുടെതാണ്
കൂട്ടുകാരില്ലാതെ,
എന്തിന്‌  ഇപ്പോള്‍ പത്രം പോലും വരുന്നില്ല
വരണ്ട പ്രഭാതങ്ങള്‍
ഉഷരമായ പകല്‍
'കലണ്ടരേ പുകയുന്നു.,മനസ്സിന്റെ മുറിവുകള്‍ ..
നീ അവധി തന്‍ ശ മനൌഷധം പകരുക.
പരീക്ഷ ദഹിപ്പിച്ച രസത്തിന്റെ ദയാവൃക്ഷമാകെ
നിന്‍ ശീ താമൃത ധാരയില്‍ തളിര്ക്കുക '
                   എന്നുള്ളപാട്ടുമാറ്റണോ/..
ഇന്നറിയുന്നു ആ മരുന്നിനും പാര്‍ശ്വ ഫ ലങ്ങള്‍...     

2012, മാർച്ച് 16, വെള്ളിയാഴ്‌ച

2nd day

പുതുവര്‍ഷത്തിലെ രണ്ടാമത്തെ പ്രഭാതം .
പരാതികളും പരിഭവങ്ങളും ശ കാരങ്ങളും ..
കേട്ടാണ് കണ്ണുതുറന്നത്.
തിരക്കിട്ട പല്ലുതേപ്പും കുളിക്കും എപ്പോഴുമെപ്പോഴും
ക്ലോക്കിലെക്കുള്ള പാളിനോട്ടങ്ങള്‍ക്കും
ചീര്‍പ്പിനും സോക്സിനും വേണ്ടിയുള്ള തിരച്ചിലുകള്‍ക്കും
ബസ്സില്‍നിന്നു ഓര്മ വരുന്ന ഹോം വര്‍ക്കുകള്‍ക്കും സ്വാഗതം ..

2012, മാർച്ച് 15, വ്യാഴാഴ്‌ച

പുതുവര്‍ഷത്തിലെ.....

പുതിയ അനുഭൂതികളിലേക്ക് ഒരു കിളിവാതില്‍ തുറക്കുകയായി,
തെളിഞ്ഞ നീലാകാശങ്ങള്‍ക്ക്സ്വാഗതം
ഇരുണ്ടുക യറുന്ന കറുത്ത മേഘക്കൂട്ടങ്ങള്‍ക്കും സ്വാഗതം
പുതുവര്‍ഷത്തിലെ പത്രങ്ങളില്‍ പ്രക്ഷോഭ വഴിയിലെ
ചോദ്യചിന്ഹങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
സുവ്യക്തവും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉള്ളതുമായ
കാര്യ പരിപാടി യുടെ അഭാവമുള്ള, അറബ് വസന്തത്തിനും
വാള്‍സ്ട്രീറ്റ് പ്രക്ഷോഭ  തിനും
പ്രത്യയ ശാസ്ത്രാധിഷ്ടിതമായ ഒരു നായ വ്യതിയാനം സൃഷ്ടിക്കാന്‍ പോലും കഴിയില്ലത്രേ.