2011, നവംബർ 25, വെള്ളിയാഴ്‌ച

(ലോര്‍ക 1919 എല്‍ എഴുതിയ ഒരു കവിത ..കടപ്പാട് പരിഭാഷ )



500px-Dawnspider

ഉദയഗീതം മുഴങ്ങുമ്പോളെന്റെ ഹൃദയം വിങ്ങുന്നു,
തന്റെ പ്രണയങ്ങളതോർക്കുന്നു,
വിദൂരദേശങ്ങളതു സ്വപ്നം കാണുന്നു.
പുലരിയുടെ വെളിച്ചമെത്തുന്നു,
നഷ്ടബോധത്തിന്റെ ഞാറ്റുപാടങ്ങളുമായി,
ആത്മാവിന്റെ മജ്ജയിൽ
അന്ധമായ കദനവുമായി.
രാത്രിയുടെ കുഴിമാടം
കറുത്ത മൂടുപടമുയർത്തുന്നു,
നക്ഷത്രങ്ങളുടെ വിപുലശൃംഗത്തെ
പകലു കൊണ്ടു മറയ്ക്കുന്നു.

ഈ കിളിക്കൂടുകൾക്കും മരച്ചില്ലകൾക്കുമിടയിൽ
ഞാനെന്തു ചെയ്യാൻ,
ഉദയം വലയം ചെയ്തുനിൽക്കെ
ആത്മാവിലിരുട്ടാണെങ്കിൽ?
ഞാനെന്തു ചെയ്യാൻ,
നിന്റെ കണ്ണുകൾ കാണുന്നില്ല
തെളിവെട്ടമെങ്കിൽ,
എന്റെയുടലറിയുന്നില്ല
നിന്റെ കടാക്ഷങ്ങളുടെ ഊഷ്മളതയെങ്കിൽ?
അന്നൊരപരാഹ്നത്തിന്റെ തെളിച്ചത്തിൽ
എനിയ്ക്കു നീ കൈവിട്ടുപോയതെന്തേ?
വരളുകയാണെന്റെ ഹൃദയം,
കെട്ടണഞ്ഞ നക്ഷത്രം പോലെ.

1919 ഏപ്രിൽ