അന്ന് ആരുടെയോ ഉള്ളു വെന്ത ചാരം ഇരിപ്പിടതിനായി കേണ്...
നെറ്റികള്‍,മേശ വലിപ്പുകള് ,സര്ടിഫിക്കട്ടുകള്‍ ,ഉള്ളം കയ്യുകള്‍,....
എല്ലാവരും അതിനെ തൂത് വാരിക്കളഞ്ഞു..
പിന്നീട് ..
കാറ്റിന്റെ കൂടെ തേരാ പാരാ നടന്ന ചാരത്തിന്റെ ചൂടും ചുണയും
മാറ്റത്തിന്റെ തോരാമഴയത്ത് കെട്ടുപോയി.
ഇന്ന്..
വരണ്ട വഴികളിലൂടെ ലാപ്ടോപ്പുമായി ഞാന്‍ നടക്കുമ്പോള്‍
കാലു നൊന്ത് ,കയ്യ് വെന്ത് തെങ്ങുമ്പോള്‍
ചാരം കുളിര്‍പ്പച്ച നിറത്തില്‍
എന്നെ പൊതിയുന്നു.
അന്ന് ഞാന്‍ അവഗണിച്ചിരുന്നെന്നോര്‍ക്കാതെ
സമാധാനമായി പൊഴിയുന്നു.
ഉള്ളില്‍ ഓര്‍മയുടെ ഉണര്‍വിന്റെ കടലിരമ്പുന്നു.
നന്നായി എഴുതി
മറുപടിഇല്ലാതാക്കൂ:-)
ഓർമ്മയുടെ പച്ചപ്പാണ് ഉണർവ്വിന്റെ കടലിലെ ഉപ്പ്..
മറുപടിഇല്ലാതാക്കൂഉപ്പുള്ള കവിത മോളെ..